Saturday, 3 December 2011

Fasting in Muharam ...


Pls explain very clearly the significance of the 10 days of Muhharaam, especially the day of Ashura and what has Allah and Prophet (Saws) said about it. 


(There may be some grammatical and spelling errors in the above statement. The forum does not change anything from questions, comments and statements received from our readers for circulation in confidentiality.)



Answer: 
Significance of 10 days of Muharram



In the name of Allah, We praise Him, seek His help and ask for His forgiveness. Whoever Allah guides none can misguide, and who-ever He allows to fall astray, none can guide them aright. We bear witness that there is no one (no idol, no person, no grave, no prophet, no imam, no dai, nobody!) worthy of worship but Allah Alone, a nd we bear witness that Muhammad (saws) is His slave-servant and the seal of His Messengers. 
The month of Muharram is the first month of the Islamic Hijrah calendar.  Muharram is also one of the four ‘haraam’ or sacred months as mentioned by Allah in the Holy Quran.  The other sacred months are Dhil-Qada, Dhil-Hajja and Rajab.  Even the pagans of Makkah used to respect these months before the advent of Islam, and they would not fight wars or do any hostilities in these sacred months. 
Allah says in the Holy Quran Chapter 9 Surah Taubah verse 36: The fact is that the number of months ordained by Allah has been twelve since the time He created the heavens and the earth, and out of these, four are forbidden months. This is the right code of reckoning, therefore, do not wrong yourselves by violating these months. 
It has been reported in an authentic narration that somebody asked the Prophet (saws): “Which prayer is the best after the obligatory prayers?”   He (saws) said: “Prayer during the middle of the night.”   The person asked: “Which fast is the best after the fast of Rarnadan?”   He (saws) said, “The month of Allah that you call Muharram.” 
It has been reported in an authentic narration that when the Prophet came to Madinah and found the Jews fasting on the day of 'Ashurah’. He asked them: “What is this fast?”  They said: “A great day. Allah saved Moses and the tribes of Israelfrom their enemies on this day and therefore, Moses fasted on this day.”  The Prophet (saws) said: “We (muslims) have more of a right to Moses than you,” so he fasted on that day also and ordered the people to fast on that day. 
The Messenger of Allah (saws) fasted on the day of 'Ashurah and ordered the people to fast on it. The people said: “O Messenger of Allah, it is a day that the Jews and Christians honor.”   The Prophet (saws) said, “When the following year comes--Allah willing--we shall fast on the ninth (of Muharram also).”   The death of the Prophet came before the following year." 
It has also been reported, amongst many other narrations, that the 10th of Muharram was the day when Adam (a.s.) and Hawwa met on this earth on the plains of Arafat.   It has also been reported that it was this day of Aashura, that the ark of Noah reached its destination or embarked on Mount Judi.   It has also been reported that Prophet Ayub (a.s.) was cured of his diseases on this day of Aashura. It has also been reported that Pr ophet Yunus (a.s.) was forgiven by Allah and released from the stomach of the fish on this day of Aashura.   
The month of Muharram and especially the day of Aashura marks a very sorry, sad, and painful day in the history of Islam. It was on this day of Aashura that the grandson of our beloved Messenger of Allah (saws), Imam Hussain ibn Ali  (r.a.) and his family were ruthlessly martyred on the fields of Karbala. This was one of the darkest days in the annuls of Islamic history, and every muslim, no matter what sect of Islam he claims to belong to, should feel pain and sorrow in his heart.   
But Allah and His Messenger (saws) did not allow us to do ‘matam’ or physically beat ourselves, and wail over our martyrs.The Messenger of Allah (saws) said in an authentic narration that: “He is not a believer who wails, beats himself, and tears his clothes, when afflicted by a calamity.”   Every muslim should feel the pain and sorrow in his heart, and pray to Allah to grant all the martyrs of Karbala the highest honor in Paradise, on the Day of Judgment. 
But to spend the day of Aashura in waling and beating ourselves is not a part of the deen of Islam.  Some sects have huge gatherings, where they recite the stories with extra ingredients, and wail and cry and beat themselves in frenzy!  These acts have absolutely no place in Islam, and are nothing but innovations.  Allah will reward the martyrs of Karbala for their deeds, and Allah will punish the murderers for their deeds, and Allah will not ask us about their deeds: 
Allah says in the Holy Quran Chapter 2 Surah Baqarah verse 134: They were a people who passed away.  They shall receive the reward of what they earned and you shall have the reward of what you will earn.   And you will not be questioned as to what they did. 
The above aayah is one of the principles of Islam. Allah will reward each and everyone for their deeds, and we will not be asked about the deeds of others. 
Thus, it is not a part of Islam to beat ourselves and wail for any calamity that might have befallen us or on anybody we love.   Allah is sufficient to account for the good deeds as well as the bad deeds on the Day of Judgment.   But if we wail, cry and beat ourselves physically, to please some of the martyrs of Karbala, or anybody else other than Allah, hoping that these martyrs will re cognize and appreciate our efforts on the Day of Judgement, then this becomes more than following an innovation; it becomes ‘shirk’, and ‘shirk’ is an abomination of a sin!   
And Allah Alone Knows Best, and He is the Only Source of Strength. 
May Allah guide you and us all to the Siraat al-Mustaqeem 
Whatever written of Truth and benefit is only due to Allah’s Assistance and Guidance, and whatever of error is of me.  Allah Alone Knows Best and He is the Only Source of Strength. 
Your brother and well wisher in Islam 
  
Burhan

Wednesday, 23 November 2011

പെണ്‍ മക്കളെ കൂടുതല്‍ സ്നേഹിക്കുക.


ലോകത്തെ പ്രഥമ നിയമവ്യവസ്ഥ യുണ്ടാക്കിയത് ബാബിലോണിയയിലെ ആദ്യകാല രാജാക്കന്മാരില്‍ ഒരാളായ ഹമൂറാബിയാണെന്ന് പറയപ്പെടുന്നു. ആ പ്രഥമ നിയമവ്യവസ്ഥയില്‍പോലും സ്ത്രീ ജന്മം മ്ലേച്ചമായി ദര്‍ശിച്ചിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിന്റെ മുമ്പ് ചില ഗോത്രങ്ങള്‍ പെണ്‍കുട്ടികളുടെ ജനനത്തെ നിഷേധിച്ചിരുന്നു. ഗര്‍ഭ പാത്രത്തില്‍ വെച്ച് ശിശു ആണോ പെണ്ണോ എന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ കൊന്നൊടുക്കി അവളുടെ ജന്മാവകാശത്തെ പോലും അവര്‍ ഹനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ആ സംഭവത്തെ വിവരിക്കുന്നത് കാണുക : "അവരില്‍ ഒരാളോട് പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം കറുത്തിരുണ്ടതാകുന്നു. അവന്‍ കോപം നിറഞ്ഞവനുമാണ്. അവനോടു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടതിന്റെ മ്ലേച്ചതയാല്‍ (അപമാനം ഭയന്ന്) ജനങ്ങളില്‍ നിന്നവന്‍ മറയുന്നു. അപമാനം സഹിച്ചു (കൊല്ലാതെ) അതിനെ ജീവിക്കുവാന്‍ അനുവദിക്കണോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണോ (എന്നവന്‍ ശങ്കിച്ച് നില്‍ക്കുന്നു). അറിയുവിന്‍, അവരുടെ വിധി എത്ര ചീത്ത!" [നഹ്ല്‍ 58 ,59] 

 പെണ്‍ജന്മം സന്തോഷവാര്‍ത്തയാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ)ക്ക് പെണ്മക്കള്‍ മാത്രമാണ് ജീവിച്ചിരുന്നത്. അവര്‍ മുഖേന അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിച്ചു. ഒരു പുരുഷപിതാവാകാനുള്ള ഭാഗ്യം അല്ലാഹു അദ്ദേഹത്തിന് നല്‍കിയില്ല. "മുഹമ്മദ്‌ നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല" [അഹ്സാബ് 41]. പെണ്‍കുട്ടികളെ മോശമായി ദര്‍ശിക്കുന്ന സമൂഹം നശിച്ചുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. "തങ്ങളുടെ (പെണ്‍ )സന്തതികളെ യാതോരരിവുമില്ലാതെ മൂഡമായി വധിച്ചവര്‍ നഷ്ട്ടത്തില്‍ പതിച്ചു." [ആന്‍ആം]. "കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് അവള്‍ എന്ത് കുറ്റം നിമിത്തമാണ് വധിക്കപ്പെട്ടതെന്നു ചോദിക്കപ്പെടുമ്പോള്‍ " [തക്-വീര്‍ 8 ,9 ]. ഭ്രൂണം പെണ്‍കുഞ്ഞിന്റെതായതിനാല്‍ അതിനെ നശിപ്പിച്ചുകളഞ്ഞവരും ഈ വിചാരണയെ നേരിടേണ്ടിവരും. മനുഷ്യമനസ്സിന്റെ വികലമായ ചിന്താഗതിയെയാണ് ഖുര്‍ആന്‍ ഇവിടെ ചോദ്യം ചെയ്യുന്നത്. അതായത്, ആണ്‍ ജന്മത്തെക്കാള്‍ നിലവാരം കുറഞ്ഞതാണ് പെണ്‍ജന്മം എന്ന ചിന്താഗതിയെ. ജനിച്ച പെണ്‍ കുഞ്ഞിനെ വധിക്കുന്നവന്റെയും ഭ്രൂണത്തെ നശിപ്പിക്കുന്നവന്റെയും ചിന്താഗതി ഒന്ന് തന്നെയാണ്. 

മുഹമ്മദ്‌ നബി (സ) ആണിന്റെ ജനനത്തെക്കാള്‍ പ്രാധാന്യം കല്പ്പിച്ചിരുന്നത്‌ പെണ്‍കുട്ടികളുടെ ജന്മത്തിനാണ്. അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക : "ആഇശ (റ) നിവേദനം, ഒരിക്കല്‍ ഒരു സ്ത്രീ ഭിക്ഷയാചിച്ചുകൊണ്ട് എന്റെ അരികില്‍വന്നു. അവളുടെ രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നു. ഒരു കാരക്കയല്ലാതെ മറ്റൊന്നും എന്റെയടുത്തു ഉണ്ടായിരുന്നില്ല. അത് ഞാന്‍ അവര്‍ക്ക് കൊടുത്തു. അവളതു കുട്ടികള്‍ക്ക് ഭാഗിച്ചു കൊടുത്തു. അവളൊന്നും കഴിച്ചില്ല. പിന്നീട് ഈ സംഭവം ഞാന്‍ നബി (സ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : ഈ പെണ്‍കുട്ടികള്‍ നിമിത്തം വല്ലവരും പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവന്‍ അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്‌താല്‍ നരകത്തില്‍ നിന്ന് അവര്‍ അവനു ഒരു മറയാകിത്തീരുന്നതാണ്." [ബുഖാരി,മുസ്ലിം]. ആണ്‍ കുട്ടികള്‍ നരകത്തില്‍ നിന്നും മറയായിത്തീരുമെന്നു നബി (സ) ഇത്ര വ്യക്തമായി പ്രസ്താവിക്കുന്നില്ല. 

 നബി (സ) പറഞ്ഞു : "പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക്‌ സ്വര്‍ഗ്ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍ നിന്നും അയാളെ മോചിപ്പിക്കുകയോ ചെയ്യും." [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ വിഭവങ്ങളില്‍ ഉത്തമമായത് നല്ല സ്ത്രീകളാണ്," [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവര്‍ പാപികളാണ്." [നാസാഈ] 

 നബി (സ) പറഞ്ഞു : "വല്ലവനും രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. അവന്‍ അവരെ വളര്‍ത്തി. എങ്കില്‍ പരലോകത്ത് ഞാനും അവനും ഇപ്രകാരം വരുന്നതാണ്. ശേഷം നബി (സ) തന്റെ വിരലുകള്‍തമ്മില്‍ യാതൊരു വിടവുമില്ലാതെ ചേര്‍ത്ത്പിടിച്ചു." [മുസ്‌ലിം]

Saturday, 12 November 2011

ആര്‍ക്കും നല്‍കാവുന്ന ഒരു സമ്മാനം


അബ്‌ദുല്‍വദൂദ്‌

അപൂര്‍വമായൊരു സമ്മാനം ഭര്‍ത്താവിന്‌ നല്‌കിയ ഭാര്യയുടെ കഥയുണ്ട്‌. കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്നയാളായിരുന്നു ആ ഭര്‍ത്താവ്‌. എല്ലാ ദുസ്സ്വഭാവങ്ങളും അയാള്‍ക്കുണ്ട്‌. പ്രിയതമക്ക്‌ പ്രിയങ്കരമായതൊന്നും അയാളില്‍ നിന്ന്‌ ലഭിക്കാറില്ല. സങ്കടം മാത്രമാണ്‌ ലഭിക്കുന്നതെങ്കിലും അവളുടെ മനസ്സിലെ സ്‌നേഹം മാഞ്ഞില്ല.
ഭര്‍ത്താവിന്റെ ജന്മദിനം വരാനിരിക്കുന്നു. വിശിഷ്‌ടമായ ഒരു സമ്മാനം പ്രിയതമന്‌ നല്‌കാനായിരുന്നു അവളുടെ തീരുമാനം. ധാരാളം ദുസ്സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തില്‍ കണ്ട നല്ല ഗുണങ്ങളെ അവളോര്‍ത്തു. ജന്മദിനമെത്താന്‍ ഒരു മാസം ഇനിയുമുണ്ട്‌. ഓരോ ദിവസവും ഭര്‍ത്താവിന്റെ ഓരോ നല്ല ഗുണം പേപ്പറിലെഴുതി ഒരു ചില്ലുഭരണിയിലിട്ടു. മാസം പൂര്‍ത്തിയായപ്പോള്‍ ഭരണിയില്‍ മുപ്പത്‌ പേപ്പറുകള്‍! നിറഞ്ഞ പുഞ്ചിരിയോടെ തിളങ്ങുന്ന മുഖത്തോടെ പ്രിയതമന്‌ ആ ഹൃദയസമ്മാനം അവള്‍ നല്‌കി.
അപൂര്‍വമായ സമ്മാനപ്പൊതി ആശ്ചര്യത്തോടെ തുറന്ന അയാള്‍ ഓരോ കടലാസുകഷ്‌ണവും വായിച്ചു. എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ആ ഭര്‍ത്താവിന്‌. തിന്മ വേണ്ടുവോളം ഉണ്ടായിട്ടും തന്നിലെ നന്മകളെ കാണാന്‍ ശ്രമിച്ച ആ പ്രിയങ്കരിയോടുള്ള പ്രണയവും വാത്സല്യവുമായിരുന്നു ആ മനസ്സില്‍ കവിഞ്ഞത്‌. തന്റെ ദുസ്സ്വഭാവങ്ങളോരോന്നും അയാളുടെ ഹൃദയത്തെ വേദനിപ്പിച്ചു. പുതിയൊരു വ്യക്തിയാകാനുള്ള തീരുമാനത്തിലേക്കാണ്‌ ആ സമ്മാനപ്പൊതി അയാളെ കൊണ്ടെത്തിച്ചത്‌. സന്തോഷനിര്‍ഭരമായ പുത്തന്‍ ജീവിതം അവള്‍ക്കും കിട്ടി.
രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളും എങ്ങനെയാണ്‌ ഇഴപിരിയാത്ത ഹൃദയബന്ധങ്ങളാവുന്നത്‌ എന്നതിന്‌ നല്ലൊരു പാഠമാണ്‌ ഈ ഭാര്യ കണ്ടെത്തിയ സമ്മാനം. കുറേ ബന്ധങ്ങളുടെ നടുവിലാണ്‌ നമ്മുടെയൊക്കെ ജീവിതം. നമ്മോട്‌ ബന്ധമുള്ള ഓരോ വ്യക്തിയും ഗുണങ്ങളും പോരായ്‌മകളുമുള്ളവരാണ്‌. ആ പോരായ്‌മകളോടെയാണ്‌ നാമവരെ ജീവിതത്തിലേക്ക്‌ സ്വീകരിക്കുന്നത്‌. പോരായ്‌മകള്‍ വേണ്ടുവോളമുള്ള നമ്മെ മറ്റുള്ളവരും സ്വീകരിക്കുന്നു. കൂടുതല്‍ ശരിയായ ജീവിതത്തിലേക്ക്‌ വഴികാണിക്കാനുള്ള ശ്രമങ്ങള്‍ ഓരോരുത്തരുടെയും ചുമതലയാണ്‌. ഇണകള്‍ക്കും സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന മികച്ച രീതിയാണ്‌ മുകളിലെ കഥയിലെ ഭാര്യയുടേത്‌.
ഉച്ചത്തിലുള്ള ഉപദേശങ്ങളേക്കാള്‍ ഫലപ്രദമാകുന്നത്‌ നിശബ്‌ദമായ ഇത്തരം പ്രവര്‍ത്തനങ്ങളായിരിക്കും. അഥവാ, ഇതാണ്‌ യഥാര്‍ഥത്തില്‍ ഉപദേശത്തിന്റെ രീതിയാകേണ്ടത്‌. തിരുനബി(സ)യുടെ മാതൃക അങ്ങനെയാണ്‌. തിരുനബിയോട്‌ വാക്കുപാലിക്കാത്ത ഒരാളെയും അതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിരുന്നില്ല. നിരവധി വര്‍ഷങ്ങള്‍ കൂടെ സഹവസിച്ച അനസി(റ)നോട്‌ ഒരിക്കല്‍ പോലും പരിഭവിച്ചില്ല. നിര്‍ദേശിച്ച പ്രകാരം ചെയ്‌തില്ലെങ്കില്‍ അക്കാരണത്താല്‍ മുഖം കനപ്പിച്ചില്ല. പക്ഷേ, ആ നിശബ്‌ദതയായിരുന്നു അവിടുത്തെ ഏറ്റവും വലിയ താക്കീത്‌. ഒരു കൊച്ചു കുഞ്ഞിന്റെ നന്മ പോലും എടുത്തുപറഞ്ഞ്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. മുന്‍കോപം കൊണ്ട്‌ ആര്‌ എന്തു ചെയ്‌താലും അസാധാരണ ക്ഷമയോടെ അതിനെ നേരിടും.
ഖലീഫ ഉമറി(റ)ന്റെ പ്രശസ്‌തമായൊരു ഉപദേശമുണ്ട്‌: ``നിങ്ങളിലൊരാള്‍ക്ക്‌ തെറ്റു പറ്റിയാല്‍ അയാളെ ആ തെറ്റില്‍ നിന്നും പിടിച്ചെഴുന്നേല്‌പിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ്‌ ശ്രദ്ധിക്കേണ്ടത്‌. ചെയ്‌ത തെറ്റിന്റെ പേരില്‍ അയാളില്‍ പശ്ചാത്താപ വികാരം ഉണരാനും അല്ലാഹു അയാള്‍ക്ക്‌ പൊറുത്തുകൊടുക്കാനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക.'' (ശുഅബുല്‍ ഈമാന്‍ 6690)
നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ ഡെയ്‌ല്‍ കാര്‍ഗിനി എന്ന പ്രശസ്‌ത മനശ്ശാസ്‌ത്രജ്ഞന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്‌:
  • ആരോട്‌ നിങ്ങള്‍ ഇടപെടുന്നുവോ ആ വ്യക്തിയുടെ നന്മയില്‍ ആത്മാര്‍ഥമായി വിശ്വസിക്കുക.
  • പുഞ്ചിരിയുള്ള മുഖമുണ്ടാവുക. നമ്മുടെ പുഞ്ചിരിയും പ്രസന്നതയും കൃത്രിമമല്ലെന്ന്‌ ഉറപ്പാക്കുക.
  • എല്ലാവരുടെയും പേര്‌ ഓര്‍മിക്കുക. ഏതൊരാളും ഏറ്റവും ഇഷ്‌ടപ്പെടുന്നത്‌ സ്വന്തം പേരാണ്‌.
  • പറയുന്നതിലേറെ കേള്‍ക്കുക. മറ്റുള്ളവരെ അവരുടെ കാര്യങ്ങള്‍ പറയാന്‍ പ്രോത്സാഹിപ്പിക്കുക. തങ്ങളെ ശ്രദ്ധിക്കുന്ന കാതുകള്‍ എല്ലാവരും ഇഷ്‌ടപ്പെടുന്നു.
  • ആരും നിസ്സാരന്മാരല്ല എന്ന്‌ മനസ്സിലുറപ്പിക്കുക.
``ഇനി നിങ്ങള്‍ക്ക്‌ അവരോട്‌ വെറുപ്പ്‌ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ അനിഷ്‌ടമുള്ളതിലും അല്ലാഹു നിരവധി നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടാകാം'' (4:19) എന്ന ഖുര്‍ആന്‍ വചനം ഇവ്വിഷയത്തില്‍ ഏറ്റവും മികച്ച മാര്‍ഗനിര്‍ദേശമാണ്‌. ഇണകള്‍ക്കായി പറഞ്ഞതെങ്കിലും സകല ബന്ധങ്ങളിലും ഈ സാരോപദേശം പ്രസക്തമാണ്‌. റോസാച്ചെടിയിലെ മുള്ളുകളെ നോക്കി മുഖം കനപ്പിക്കാനും അതിന്നു മുകളിലെ പൂവിനെ കണ്ട്‌ മുഖം തുടിക്കാനും കഴിയുന്ന പോലെ ഓരോ ബന്ധത്തിലും നമുക്ക്‌ സാധിക്കും. സ്വന്തത്തെ നന്നാക്കേണ്ട ബാധ്യതയോളം വേറെയാരെ നന്നാക്കാനും നമുക്ക്‌ ബാധ്യതയില്ല.

Tuesday, 1 November 2011

ഉപദേശം എളുപ്പമാണ്‌; എന്നാല്‍...


ഇമാം ഗസ്സാലി /വിവ. മുഹമ്മദ്‌ ശമീം ഉമരി
ഒരാള്‍ ഇമാം ഗസ്സാലിയുടെ ശിഷ്യത്വം സ്വീകരിച്ച്‌ ഒത്തിരി വര്‍ഷം വിദ്യയഭ്യസിച്ച്‌ ഒരുപാട്‌ വിജ്ഞാനങ്ങള്‍ നേടി;വലിയ പണ്ഡിതനായി പുറത്തിറങ്ങി. എന്നാല്‍ അതിനു ശേഷം അയാള്‍ ചിന്തിച്ചു. ഞാന്‍ പലതരം ശാസ്‌ത്രങ്ങള്‍ പഠിച്ചുയൗവനകാലം മുഴുവന്‍ അവ സമ്പാദിക്കുന്നതില്‍ ചെലവഴിച്ചു. എന്നാലിപ്പോള്‍ എനിക്കറിയണം: ഏത്‌ വിജ്ഞാനമാണ്‌ നാളെ പരലോകത്ത്‌ ഉപകാരപ്പെടുകഖബ്‌റില്‍ തുണയാവുകഏതു വിജ്ഞാനം ഉപകാരപ്പെടില്ല. അത്തരം വിജ്ഞാനം ഉപേക്ഷിക്കാമല്ലോ. കാരണം നബി(സ) പ്രാര്‍ഥിച്ചിട്ടുണ്ട്‌: അല്ലാഹുവേഉപകാരമില്ലാത്ത വിജ്ഞാനത്തില്‍ നിന്ന്‌ നിന്നോട്‌ ഞാന്‍ ശരണം തേടുന്നു.
ഈ ചിന്ത അയാളെ കുറേകാലം അലട്ടി. ഒടുവില്‍ അയാള്‍ ഇതേപ്പറ്റി ഇമാം ഗസ്സാലിക്ക്‌ എഴുതി,സംശയനിവാരണവും ഉപദേശവും പ്രാര്‍ഥനയും ആവശ്യപ്പെട്ടുകൊണ്ട്‌. അയാള്‍ തുടര്‍ന്നു: ``ശൈഖിന്റെ ഇഹ്‌യാ ഉലൂമിദ്ദീനിലും മറ്റു കൃതികളിലും എന്റെ സംശയങ്ങള്‍ക്ക്‌ മറുപടി ഉണ്ടായിരിക്കാം. എങ്കിലും എന്റെ ആഗ്രഹമിതാണ്‌. എന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദേശിച്ചുകൊണ്ടുള്ള ഒരു മറുപടി അങ്ങ്‌ എനിക്കെഴുതണം. ഇന്‍ശാ അല്ലാഹ്‌അത്‌ ഞാനെന്റെ ആയുഷ്‌ക്കാലം മുഴുവനും സൂക്ഷിക്കുംഅതനുസരിച്ച്‌ ജീവിക്കും.''
അയാള്‍ക്ക്‌ മറുപടിയായി ഇമാം ഗസ്സാലി എഴുതിയ കത്തിന്റെ ചില ഭാഗമാണ്‌ താഴെ ഉദ്ധരിക്കുന്നത്‌:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
പ്രിയപ്പെട്ട മകനേ,
അല്ലാഹു നിന്നെ അവന്റെ ആജ്ഞാനുവര്‍ത്തിയായി ദീര്‍ഘകാലം ജീവിപ്പിക്കട്ടെഅവന്റെ ഇഷ്‌ടദാസന്മാരുടെ മാര്‍ഗത്തില്‍ നയിക്കട്ടെ. നിന്നെ ഉപദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടല്ലോ. അല്ലാഹുവിന്റെ റസൂലില്‍ നിന്നാണ്‌ ഉപദേശം സ്വീകരിക്കേണ്ടത്‌. അവിടുന്ന്‌ നിനക്കത്‌ കിട്ടിയിട്ടുണ്ടെങ്കില്‍ പിന്നെ എന്റെ ഉപദേശത്തിന്റെ ആവശ്യമെന്ത്‌?കിട്ടിയിട്ടില്ലെങ്കില്‍ ഒരു കാര്യം എനിക്കറിയണംഒരുപാട്‌ വര്‍ഷം നീ വിദ്യാഭ്യാസം ചെയ്‌തല്ലോ. എന്നിട്ടെന്ത്‌ നേടി?
അല്ലാഹുവിന്റെ റസൂല്‍ സമുദായത്തിന്‌ നല്‍കിയ ഒരുപദേശമിതാണ്‌: ഒരാള്‍ അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ സമയം കളയുന്നുവെന്നത്‌ അയാളോട്‌ അല്ലാഹു കോപിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്‌. മനുഷ്യന്‍ ഏതൊരു ലക്ഷ്യത്തിന്നായി സൃഷ്‌ടിക്കപ്പെട്ടുവോ അതിനുവേണ്ടിയല്ലാതെ സമയം ചെലവഴിച്ചാല്‍ പിന്നീടയാള്‍ ഏറെ ഖേദിക്കേണ്ടിവരും. നാല്‌പത്‌ വയസ്സ്‌ കഴിഞ്ഞിട്ടും ഒരാള്‍ ചെയ്യുന്ന നന്മ തിന്മയെക്കാള്‍ അധികമായില്ലെങ്കില്‍ അയാള്‍ നരകപ്രവേശത്തിന്‌ തയ്യാറായിക്കൊള്ളട്ടെ -വിവരമുള്ളവര്‍ക്ക്‌ ഈ ഉപദേശം തന്നെ ധാരാളം മതി.
ഉപദേശിക്കുക എളുപ്പമാണ്‌. പ്രാവര്‍ത്തികമാക്കുകയാണ്‌ പ്രയാസം. അറിവ്‌ നേടിയ ശേഷം അതനുസരിച്ച്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമുണ്ടായിരിക്കില്ല. അതാണ്‌ പ്രവാചകന്‍ അരുളിയത്‌: ഖിയാമത്ത്‌ നാളില്‍ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുക താന്‍ നേടിയ അറിവ്‌ തനിക്ക്‌ ഉപകാരപ്പെടാത്ത അറിവാളിയായിരിക്കും.
ഒരാള്‍ മരുഭൂമിയില്‍ എത്തിപ്പെടുന്നു. കൈവശം പത്ത്‌ നല്ല വാളുകളും മറ്റു ആയുധങ്ങളുമുണ്ട്‌. ആള്‍ ധീരനും ശൂരനുമാണ്‌. പെട്ടെന്നതാഒരു ഭയങ്കരസിംഹം ആക്രമിക്കാന്‍ വരുന്നു. അപ്പോള്‍ ആ ആയുധങ്ങള്‍ സ്വയം സിംഹത്തിന്റെ ആക്രണം തടയുമെന്ന്‌ നീ വിചാരിക്കുന്നോഅവ അയാള്‍ പ്രയോഗിക്കാതെ. ഇല്ലെന്ന്‌ തീര്‍ച്ച. പനി പിടിപെട്ടവന്‍ അത്‌ സുഖമാവണമെങ്കില്‍ അതിന്റെ മരുന്ന്‌ കഴിക്കുക തന്നെ വേണം. ഒരു കവി പാടി:
രണ്ടായിരം മദ്യം തൂക്കിയാലും നീ
ഉന്മത്തനാകില്ലഅത്‌ സേവിച്ചില്ലെങ്കില്‍.
പ്രവൃത്തിയില്ലെങ്കില്‍നൂറുവര്‍ഷം വിജ്ഞാനം നേടിയതുകൊണ്ടോ ആയിരം ഗ്രന്ഥങ്ങള്‍ ശേഖരിച്ചതുകൊണ്ടോ അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹനാവുകയില്ല. അതാണ്‌ അല്ലാഹു അരുള്‍ ചെയ്‌തത്‌: ``മനുഷ്യന്‌ അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം മാത്രമേ ലഭിക്കുകയുള്ളൂ.'' (വി.ഖു 53:39). നബി(സ) അരുളി: `അഞ്ചു കര്യങ്ങളിലാണ്‌ ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. അല്ലാഹുവല്ലാതെ യഥാര്‍ഥ ദൈവമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുകനമസ്‌കാരം നിലനിര്‍ത്തുകസകാത്ത്‌നോമ്പ്‌കഴിവുള്ളവര്‍ ഹജ്ജ്‌ നിര്‍വഹിക്കുക.''ഈമാന്‍ (സത്യവിശ്വാസം) ശരിയാവണമെങ്കില്‍ മൂന്നു കാര്യം അത്യാവശ്യം: നാവുകൊണ്ട്‌ മൊഴിയണം,മനസ്സുകൊണ്ട്‌ അംഗീകരിക്കണംഅവയവങ്ങള്‍കൊണ്ട്‌ പ്രവര്‍ത്തിക്കണം.
ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതിനും പാഠങ്ങള്‍ ആവര്‍ത്തിച്ചുപഠിക്കുന്നതിനും വേണ്ടി എത്രയെത്ര രാവുകള്‍ നീ ഉറക്കമിളച്ചു! ഇതിനൊക്കെ നിന്നെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ എനിക്കറിയില്ല. ദുന്‍യാവാണെങ്കില്‍ നിന്റെ സ്ഥിതി കഷ്‌ടം തന്നെ! നബി(സ)യുടെ ശരീഅത്ത്‌ പുനരുജ്ജീവിപ്പിക്കുകസ്വഭാവം സംസ്‌കരിക്കുക എന്നിവയാണ്‌ പ്രേരകമെങ്കില്‍ നിനക്ക്‌ അഭിവാദ്യം! കവി പാടിയത്‌ എത്ര സത്യം:
കണ്ണുകള്‍ ഉറക്കമിളക്കുന്നത്‌ നിനക്ക്‌
വേണ്ടിയല്ലെങ്കില്‍ അനാവശ്യം
അവയുടെ വിലാപം നിന്റെതല്ലാത്ത
അകല്‍ച്ചക്കാണെങ്കില്‍ അര്‍ഥശൂന്യം
ഈസാ നബി പറഞ്ഞതായി ഇന്‍ജീലിലുണ്ട്‌: മയ്യിത്തിനെ മഞ്ചത്തില്‍ കിടത്തിയതു മുതല്‍ ഖബ്‌റിന്റെ വക്കില്‍ വെയ്‌ക്കുന്നതു വരെയുള്ള സമയത്ത്‌ അതിനോട്‌ അല്ലാഹു നാല്‌പത്‌ ചോദ്യംചോദിക്കും. അവയില്‍ ആദ്യത്തെത്‌ ഇതായിരിക്കും: എന്റെ ദാസാമനുഷ്യര്‍ കാണുന്ന നിന്റെ ശരീരത്തിലെ ഭാഗങ്ങളൊക്കെ നീ വളരെ വൃത്തിയായി വെച്ചു. എന്നാല്‍ ഞാന്‍ ശ്രദ്ധിക്കുന്ന നിന്നിലെ ഭാഗം ഇത്തിരി സമയം പോലും വെടിപ്പായി വെച്ചില്ലല്ലോ! അല്ലാഹു സദാ നോക്കിക്കൊണ്ടിരിക്കുന്നത്‌ നിന്റെ മനസ്സിനെ. അവന്‍ പറയും: നീ മറ്റുള്ളവര്‍ക്കു വേണ്ടി എന്തിന്‌ പ്രവര്‍ത്തിക്കുന്നുനീയാകട്ടെഎന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ മൂടപ്പെട്ടവന്‍!
നീ ഇന്ന്‌ കര്‍മങ്ങള്‍ ചെയ്‌ത്‌ പാപങ്ങള്‍ ചെയ്‌ത്‌ പാഴാക്കിയ കഴിഞ്ഞ കാലം വീണ്ടെടുത്തില്ലെങ്കില്‍ ഖിയാമത്ത്‌ നാളില്‍, നീ താണുകേണപേക്ഷിക്കും: `എന്നെ ഒന്ന്‌ ദുന്‍യാവിലേക്ക്‌ തിരിച്ചയക്കണേഎങ്കില്‍ ഞാന്‍ നന്മകള്‍ ചെയ്‌തുകൊള്ളാമേ'. അപ്പോള്‍ മറുപടി ലഭിക്കും: `വിഡ്‌ഢീ നീ അവിടുന്നല്ലേ വന്നത്‌!'
ഹസന്‍ അല്‍ബസ്വരിക്ക്‌ കുടിക്കാന്‍ തണുത്ത വെള്ളം കൊണ്ടുവന്നു. അത്‌ കുടിക്കാനായി കൈയിലെടുത്തപ്പോള്‍ മോഹാലസ്യപ്പെടുകയും കോപ്പ കൈയില്‍ നിന്ന്‌ വീഴുകയും ചെയ്‌തു. ബോധം വീണുകിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: `ഞങ്ങള്‍ക്ക്‌ അല്‍പം വെള്ളം തരണേ. അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ആഹാരത്തില്‍ നിന്ന്‌ ഇത്തിരി തരണേഎന്ന്‌ നരകവാസികള്‍ സ്വര്‍ഗവാസികളോട്‌ താണുകേണപേക്ഷിക്കുമ്പോള്‍ നരകവാസികള്‍ക്കുണ്ടാവുന്ന ആക്രാന്തത്തെക്കുറിച്ച്‌ ഞാനോര്‍ത്തുപോയി.
ലുഖ്‌മാനുല്‍ഹകീം മകന്‌ നല്‍കിയ ഉപദേശങ്ങളില്‍ ഇതുമുണ്ട്‌: `മോനേകോഴി നിന്നെക്കാള്‍ ബുദ്ധിയുള്ളതാകരുത്‌. അതായത്‌ അത്‌ രാത്രിയുടെ അന്ത്യയാമങ്ങളിലാണ്‌ കൂവുകആ സമയത്ത്‌ നീ നിദ്രയിലായിരിക്കുക.'
അല്ലാഹുവിനുള്ള ത്വാഅതും (അനുസരണവും) ഇബാദത്തും (ആരാധനയും) എന്താണെന്ന്‌ അറിയുകയാണ്‌ വിജ്ഞാനത്തിന്റെ ചുരുക്കം. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ വാചാകര്‍മണാ പാലിച്ച്‌ ജീവിക്കുന്നതാണ്‌ ത്വാഅത്തും ഇബാദത്തും. അതായത്‌ നീ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വര്‍ജിക്കുന്നതുമെല്ലാം ശറഇന്‌ (ഇസ്‌ലാമിക നിയമത്തിന്‌) അനുസരിച്ചായിരിക്കണം. ഉദാഹരണമായി പെരുന്നാളില്‍ നീ നോമ്പ്‌ പിടിച്ചാല്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചവനാകും. അപഹരിച്ചെടുത്ത വസ്‌ത്രത്തില്‍ നമസ്‌കരിച്ചാല്‍ കുറ്റക്കാരനാകും -ആ കര്‍മങ്ങള്‍ക്ക്‌ ഇബാദത്തിന്റെ രൂപമാണെങ്കിലും.
ശറഇനെ പിന്‍പറ്റാത്ത വാക്കും പ്രവൃത്തിയും അപഥസഞ്ചാരമാണ്‌. സുപരിചിത രീതിയില്‍ നിന്ന്‌ അകന്നുകൊണ്ടുള്ള വ്യാജസ്വൂഫികളുടെ സംസാരത്തിലും പ്രവൃത്തിയിലുംമനുഷ്യപ്രകൃതിക്ക്‌ ദഹിക്കാത്ത അവരുടെ വലിയ വലിയ വര്‍ത്തമാനങ്ങളിലും നീ കുടുങ്ങിപ്പോകരുതേ'. ആത്മസംസ്‌കരണത്തിലൂടെയും കടുത്ത പരിശീലനത്തിന്റെ ഖഡ്‌ഗംകൊണ്ട്‌ ദേഹേച്ഛയെ വെട്ടിയും അതിന്റെ ആസക്തി നിയന്ത്രിച്ചുമാണ്‌ സ്വൂഫിസത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കേണ്ടത്‌. അല്ലാതെ മനുഷ്യപ്രകൃതിക്ക്‌ ഇണങ്ങാത്ത വലിയ വലിയ വാക്കുകളും അസംബന്ധ കാര്യങ്ങളും കൊണ്ടല്ല.
യഥാര്‍ഥ സ്വൂഫിയില്‍ രണ്ട്‌ ഗുണങ്ങള്‍ ഉണ്ടായിരിക്കും. ഇസ്‌തിഖാമ അഥവാ സ്വയംനന്നാവല്‍. മറ്റുള്ളവരോട്‌ നല്ല നിലയില്‍ വര്‍ത്തിക്കും. സ്വന്തം നന്മയ്‌ക്കു വേണ്ടി തന്നിഷ്‌ടം ത്യജിക്കുക എന്നതാണ്‌ ഇസ്‌തിഖാമയുടെ അര്‍ഥം. ജനങ്ങളോട്‌ സല്‍സ്വഭാവത്തോടെ പെരുമാറുക എന്നാല്‍ തന്റെ ശരീരത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരാന്‍ അവരെ നിര്‍ബന്ധിക്കാതിരിക്കുകയും മതനിയമങ്ങള്‍ക്ക്‌ എതിരാകാത്ത അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ തന്റെ ശരീരത്തെ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നാണ്‌.
(ഇമാം ഗസ്സാലിയുടെ അയ്യുഹല്‍ വലദ്‌ എന്ന കൃതിയില്‍ നിന്ന്‌)

Saturday, 22 October 2011

സ്‌നേഹം ചൊരിയുക; ഹൃദയത്തിലിടം നേടുക


അബ്‌ദുല്‍വദൂദ്‌
ഒരു അച്ഛന്റെയും മകന്റെയും കഥയുണ്ട്‌. അവര്‍ക്ക്‌ പരസ്‌പരം വലിയ ഇഷ്‌ടമാണ്‌. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്‌. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച്‌ നടക്കും. പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്‌. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും. അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി. ആ സമയത്താണ്‌ കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട്‌ മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്‌. അച്ഛന്‌ കോപം അരിച്ചുകയറി. ദേഷ്യം കൊണ്ട്‌ നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത്‌ മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട്‌ പുളഞ്ഞ ആ കുഞ്ഞ്‌ അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു.
പിന്നെയാണ്‌ അറിയുന്നത്‌, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്‌! ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന്‌ ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത്‌ ഞെട്ടലോടെയാണ്‌ ആ പിതാവ്‌ കേട്ടത്‌. ഉറ്റ ചങ്ങാതിയെപ്പോലെ തന്റെ കൈപ്പിടിച്ച്‌ നടന്നിരുന്ന കുഞ്ഞിന്റെ വിരലുകളോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ്‌ ആ കാഴ്‌ച കണ്ടത്‌. ഇരുമ്പുകൊമ്പി കൊണ്ട്‌ മകന്‍ കാറിയില്‍ എഴുതിവെച്ചത്‌ ഇങ്ങനെയായിരുന്നു: I love my pappa
അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ്‌ ഒരു ജഡമാണ്‌. നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌.
ഒരു സ്വഹാബിയെപ്പറ്റി അദ്ദേഹം സ്വര്‍ഗത്തിലാണെന്ന്‌ തിരുനബി(സ) പറഞ്ഞു. മറ്റു സ്വഹാബികളെല്ലാം അദ്ദേഹത്തിന്റെ ചുറ്റുംകൂടി അതിന്റെ കാരണമന്വേഷിച്ചു. ആ സ്വഹാബി ഇത്രമാത്രം പറഞ്ഞു: എന്റെ മനസ്സില്‍ ആരോടും പകയില്ല. ഒരാളോടും ദേഷ്യമോ വെറുപ്പോ ഇല്ലാതെയാണ്‌ ഞാനുറങ്ങുന്നതും ഉണരുന്നതും ജീവിക്കുന്നതും.''
സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയുക. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌.
എല്ലാവരെ കുറിച്ചും നല്ലതു വിചാരിക്കുന്നതിലാണ്‌ എല്ലാ നന്മയും നിറയുന്നത്‌. ആരെ പറ്റിയും ഒരു നിമിഷത്തേക്കു പോലും തെറ്റായി ചിന്തിക്കാതിരിക്കാനുള്ള മനസ്സ്‌ നാം വളര്‍ത്തിയെടുക്കണം. ``നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌'' എന്ന്‌ തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്‌ (ഇബ്‌നുഹിബ്ബാന്‍). ``ഒരാളെപ്പറ്റി ചീത്തയായ വല്ല ധാരണയുമുണ്ടായാല്‍ അതേപ്പറ്റി കൂടുതല്‍ അന്വേഷിക്കരുതെന്നും അവിടുന്ന്‌ പറഞ്ഞു'' (ഇബ്‌നുമാജ). ആഇശാബീവിയെ(റ) പറ്റി അപവാദം പ്രചരിപ്പിച്ചതിനെക്കുറിച്ച്‌ പറയുന്നതിനിടെ ``നിങ്ങളെന്തുകൊണ്ട്‌ നല്ലത്‌ വിചാരിച്ചില്ല'' എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്‌. (24:12)
രോഗമാണ്‌ പകരുക. ആരോഗ്യം പകരാറില്ല. ചീത്ത വിചാരങ്ങളും അസത്യവാര്‍ത്തകളും വേഗം പ്രചരിക്കും. മോശമായ മുന്‍വിധികള്‍ക്ക്‌ വേഗം സ്ഥാനം ലഭിക്കും. അങ്ങനെയാണ്‌ പലരെയും നാം തിരിച്ചറിയാതെ പോയത്‌. തിരുത്താനാവാത്ത പിഴവായി അത്തരം നഷ്‌ടങ്ങള്‍ നമ്മെ വേട്ടയാടും.
മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌! സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌! അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ മിഠായി ആയിരുന്നു. ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും അയാളോട്‌ വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.
ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന. വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല. സ്‌നേഹം കൊണ്ട്‌ പലതും നേടുന്നു.

Friday, 21 October 2011

നല്ലതേ വരൂ!


അബ്‌ദുല്‍വദൂദ്‌
``നല്ലതേ വരൂ, എല്ലാം നല്ലതിനാവും'' എന്ന വാക്ക്‌ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കാണ്‌. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിലും തീര്‍ത്തും പരാജിതമായ സന്ദര്‍ഭങ്ങളിലും ഇങ്ങനെ പറയാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണ്‌. നഷ്‌ടങ്ങളുടെയും വിരഹങ്ങളുടെയും കണ്ണീരിന്റെയും നടുവിലും `നല്ലതേ വരൂ' എന്നു പറയേണ്ടവരാണ്‌ നമ്മള്‍. എല്ലാം വരുത്തുന്നവനെപ്പറ്റിയുള്ള ശരിയായ അറിവില്‍ നിന്നാണ്‌ അവന്‍ വരുത്തുന്നതെല്ലാം നല്ലതേ ആയിത്തീരുവെന്ന ദൃഢനിശ്ചയത്തിലേക്ക്‌ നമ്മെയെത്തിക്കുന്നത്‌. കാരുണ്യവാന്മാരില്‍ വെച്ചേറ്റവും വലിയ കാരുണ്യവാന്‍ (അര്‍ഹമുര്‍റഹിം) തീരുമാനിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമെല്ലാം അത്യുദാരമായ ആ കാരുണ്യത്തിന്റെ ഭാഗം മാത്രമല്ലേ ആകൂ?

നമ്മള്‍ മോഹിക്കുന്നിടത്തല്ല പലപ്പോഴും നമ്മളാരും എത്തിച്ചേരുന്നത്‌. എത്തിച്ചേര്‍ന്നിടത്തെ മോഹിപ്പിക്കുന്നിടത്താണ്‌ നാം വിജയിക്കേണ്ടത്‌. ഓരോ ദിവസവും അവസാനത്തെ ദിവസമെന്ന പോലെ ജീവിക്കേണ്ടവരാണ്‌ നമ്മള്‍. അഥവാ അത്ര ഫലപ്രദവും അത്രതന്നെ ആസ്വാദനത്തോടെയുമുള്ള ജീവിതം. തീര്‍ച്ചയായും ഒരു ദിവസം ആ ധാരണ ശരിയയിത്തീരും.
സങ്കടങ്ങള്‍ കൊണ്ട്‌ ജീവിതത്തിന്റെ ഭംഗി നഷ്‌ടപ്പെടുത്താതെ ജീവിക്കണം. ഈ ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കുകയും ചിലത്‌ സംഭവിക്കാതിരിക്കുകയും ചെയ്യും. സൂറത്തുല്‍ ഹദീദിലെ 22, 23 വചനങ്ങള്‍ ഒരു കുളിര്‍മഴയാണ്‌. ജീവിതത്തിലെ സകല അനുഭവങ്ങളെയും നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്‌ ഈ പരിശുദ്ധ വചനം ഊര്‍ജം പകരും. ``മണ്ണിലോ മനുഷ്യജീവിതത്തിലോ സംഭവിക്കുന്ന സര്‍വതും മുന്‍കൂട്ടി ഒരു രേഖയില്‍ ഉള്‍പ്പെടുത്തിയതാണ്‌. നിശ്ചയം, അത്‌ അല്ലാഹുവിന്‌ എളുപ്പമാണ്‌. നിങ്ങള്‍ക്ക്‌ നഷ്‌ടമായതിനെച്ചൊല്ലി ദു:ഖിക്കാതിരിക്കാനും ലഭ്യമായതിന്റെ പേരില്‍ ആഹ്‌ളാദിക്കാതിരിക്കാനുമാണ്‌ അങ്ങനെ ചെയ്‌തത്‌. ദുരഭിമാനികളെയും അഹങ്കാരികളെയുമെല്ലാം അല്ലാഹുവിന്‌ അനിഷ്‌ടമാണ്‌.''

ഓരോ സങ്കടവും ഓരോ നഷ്‌ടവും ഒന്നിലേറെ ഓര്‍മപ്പെടുത്തലുകളും താക്കീതുകളുമാണ്‌. ``ഇടയ്‌ക്കു കണ്ണീരുപ്പു കലരാതെന്തിനീ ജീവിത പലഹാരം?'' എന്ന കവിവചനം പോലെ ജീവിതത്തെ സമീപിക്കുവാന്‍ നമുക്കു കഴിയണം. പക്ഷിക്ക്‌ ഇരുഭാഗത്തുമുള്ള ചിറകുകള്‍ ഭാരമാണെങ്കിലും ആ ചിറകുണ്ടെങ്കിലേ അതിന്‌ പറന്നുയരാന്‍ കഴിയൂ. നമ്മുടെ ഭാരങ്ങളും സങ്കടങ്ങളും കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറന്നുയരാനുള്ള ചിറകുകളാവണം. സര്‍കസ്‌ കൂടാരത്തില്‍ നൂലിനു മുകളിലൂടെ നടക്കുന്ന കുട്ടിയുടെ കൈയില്‍ വലിയൊരു മുളക്കമ്പ്‌ പിടിച്ചിട്ടുണ്ടാവും. ആ മുളക്കമ്പ്‌ ഭാരമാണെങ്കിലും ബാലന്‍സ്‌ തെറ്റാതെ നൂലിലൂടെ നടക്കണമെങ്കില്‍ അതു വേണം. ജീവിതത്തിലൂടെ നിവര്‍ന്ന്‌ നടക്കാനുള്ള കരുത്തും പ്രേരണയുമായി സങ്കടങ്ങളെ നാം സ്വീകരിക്കുക. ``നിങ്ങള്‍ ഒരു കാര്യത്തെ വെറുക്കുന്നുണ്ട്‌. സത്യത്തില്‍ അതു നിങ്ങള്‍ക്ക്‌ ഗുണകരമായിത്തീരാം. മറ്റൊരു കാര്യത്തെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നുണ്ട്‌. പക്ഷേ അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമാകാനും സാധ്യതയുണ്ട്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.'' (2:216)

ഉരുക്കിടുന്നു, മിഴിനീരിലിട്ടുമുക്കുന്നു മുറ്റും ഭുവനൈക ശില്‌പി-മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍ 
എന്ന കവി വചനം ശരിയാണ്‌. കടുത്ത ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്ത കരുത്തോടെ, പുതിയ മനുഷ്യനാക്കി നമ്മെ മാറ്റിയെടുക്കാനാണ്‌ ഓരോ സങ്കടങ്ങളും അല്ലാഹു സമ്മാനിക്കുന്നത്‌. സുഖവും സമൃദ്ധിയും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല.

നമ്മുടെ വളര്‍ച്ചയും മാനസിക ശക്തിയും ഭക്തിയും വര്‍ധിക്കുവാനാണ്‌ അനുകൂലമല്ലാത്ത അനുഭവങ്ങള്‍ അല്ലാഹു നല്‌കുന്നത്‌. ഇത്‌ തിരിച്ചറിയുന്നവര്‍ വിജയിക്കുകയും അല്ലാത്തവര്‍ തോറ്റുപോവുകയും ചെയ്യുന്നുവെന്നു മാത്രം. ഒരു ചെടിയെ ബഡ്ഡ്‌ ചെയ്യുമ്പോള്‍ കര്‍ഷകന്‍ വിചാരിക്കുന്നത്‌ ചെടിയെ കൂടുതല്‍ നന്നായി വളരാന്‍ അനുവദിക്കുക എന്നാണ്‌. എന്നാല്‍ തന്നെ എന്തിനാണിങ്ങനെ മുറിച്ചുവേദനിപ്പിക്കുന്നത്‌ എന്നായിരിക്കും ചെടിയുടെ ചിന്ത; അല്ലേ?

അല്ലാഹുവിന്‌ ചില തീരുമാനങ്ങളുണ്ട്‌. അവ നമ്മുടെ ഇഷ്‌ടങ്ങളും ആവശ്യങ്ങളുമായി യോജിക്കണമെന്നില്ല. യോജിച്ചാലും ഇല്ലെങ്കിലും ആ തീരുമാനങ്ങളെ ഉള്‍ക്കൊള്ളാനും നന്മ മാത്രം വിചാരിക്കാനും അല്ലാഹുവിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലുമുള്ള പ്രതീക്ഷ കൈവിടാതിരിക്കാനുമാണ്‌ നമുക്കുള്ള നിര്‍ദേശം. അപ്രതീക്ഷിതമായി പലതും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അപ്രത്യക്ഷമാക്കാത്ത ആ പ്രതീക്ഷ തന്നെയാണ്‌ സത്യവിശ്വാസിയുടെ ഉന്നതമായ ശക്തി. നമ്മുടെ കണക്കു കൂട്ടലുകളുകളൊക്കെ തെറ്റുമ്പോഴും അല്ലാഹുവിന്റെ കണക്കുകള്‍ തെറ്റില്ലെന്ന തീര്‍ച്ചപ്പെടുത്തലാണത്‌. ``ഞങ്ങള്‍ അല്ലാഹുവിന്റേതാണ്‌ അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടവരുമാണ്‌. (ഇന്നാലില്ലാഹി വളന്നാഇലൈഹി റാജിഊന്‍) എന്ന ഒറ്റ വചനം കൊണ്ട്‌ ഉള്ളു മുഴുവന്‍ ശാന്തി പരക്കുന്ന അനുഭവത്തെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. ``ഞങ്ങള്‍ അല്ലാഹുവിന്റേതാണ്‌'' എന്നാണ്‌ പറയുന്നത്‌. നമ്മുടെ സ്വന്തം വസ്‌തു എന്ത്‌ ചെയ്യണമെന്നത്‌ നമ്മുടെ തീരുമാനമാണ്‌. എങ്കില്‍ അല്ലാഹുവിന്റെ സ്വന്തമായ നമ്മെ എന്തു ചെയ്യണമെന്ന്‌ അവന്‍ തീരുമാനിക്കും. ആ തീരുമാനങ്ങളെല്ലാം നല്ലതേ വരുത്തൂവെന്ന്‌ നമുക്ക്‌ ഉറപ്പിക്കാം.

Monday, 19 September 2011

തീരാത്ത റമദാന്‍

അബ്‌ദുല്‍വദൂദ്‌
 
ഉന്നത വ്യക്തികളുടെ മരണവാര്‍ത്ത പത്രങ്ങളില്‍ നിറഞ്ഞുകിടക്കും. അകത്തും പുറത്തുമെല്ലാം അവരെക്കുറിച്ച അനുസ്‌മരണങ്ങള്‍ കവിയും. ആ വാര്‍ത്തകള്‍ മുഴുവന്‍ വായിച്ചാലും ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ യാതൊരു സങ്കടവും ബാക്കിയാകാറില്ല. എന്നാല്‍ ചരമപേജില്‍ കുറേ മരണവാര്‍ത്തകളുടെ കൂട്ടത്തിലുള്ള ഒരു ചെറിയ വാര്‍ത്ത നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്‌. മനസ്സിലൊരു മുറിവായി ആ വാര്‍ത്ത നീറിക്കൊണ്ടിരിക്കും. മരിച്ചയാളുടെ വലുപ്പത്തേക്കാള്‍ അയാളോട്‌ നമുക്കുള്ള ബന്ധമാണ്‌ സങ്കടത്തിന്റെ അടിസ്ഥാനമാകുന്നത്‌, അല്ലേ?
എങ്കില്‍, മറ്റൊരു റമദാന്‍ കൂടി വിടചൊല്ലിയ ഈ വേളയില്‍ ഹൃദയത്തില്‍ വേദന തുടിക്കുന്നത്‌ ആ റമദാനിനെ ഹൃദയത്തോട്‌ അടുപ്പിച്ചവര്‍ക്കു മാത്രമായിരിക്കും. പ്രാര്‍ഥനയുടെ കണ്ണീരില്‍ കുതിര്‍ന്ന്‌ പുതിയൊരു ജീവിതത്തിന്‌ പ്രതിജ്ഞയെടുക്കുന്നവര്‍ക്ക്‌ റമദാന്‍ തീരുന്നതിഷ്‌ടപ്പെടില്ല. ശരീരത്തിലെ രക്തമെല്ലാം ഒരു കേന്ദ്രത്തിലെത്തി ശുദ്ധീകരിക്കപ്പെടുന്നതു പോലെ ജീവിതത്തിലെ കറകളെല്ലാം റമദാനിലെത്തി കഴുകുകയാണ്‌. കളകളെയും കീടങ്ങളെയും നശിപ്പിച്ച ശേഷം നല്ല മണ്ണില്‍ വിത്തുപാകുന്നതു പോലെ, അഴുക്കില്ലാത്ത പുതിയ മനസ്സില്‍ ഇനി ഭക്തിയുടെ പൂച്ചെടി വളരുകയാണ്‌. ശീലങ്ങളിലാണ്‌ റമദാന്‍ ഇടപെടേണ്ടത്‌. ദുശ്ശീലങ്ങളെ ദൂരേക്കെറിഞ്ഞ്‌ നല്ല ശീലങ്ങളെ അടുപ്പിച്ചുനിര്‍ത്താനുള്ള തയ്യാറെടുപ്പിന്റെ കാലമായിരുന്നു റമദാന്‍.
വസന്തമെത്തുമ്പോള്‍ ഇലകള്‍ക്കും പൂക്കള്‍ക്കുമെല്ലാം പുതിയൊരു തുടിപ്പും തിളക്കവും കൈവരും. അത്ര തിളക്കവും നവോന്മേഷവും റമദാന്‍ കൊണ്ട്‌ കൈവരിച്ചവര്‍ ഭാഗ്യവാന്മാര്‍. ഒരു ദുശ്ശീലത്തിനെങ്കിലും അറുതി വരുത്താനും ഒരു നല്ല ശീലത്തിനെങ്കിലും ആരംഭമിടാനും സാധിച്ചവര്‍ മഹാവിജയികള്‍!
പ്രാര്‍ഥനയാണ്‌ ഓരോ ആരാധനയിലും നിറയേണ്ടത്‌. ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ഥനകള്‍ സ്വയം ശുദ്ധീകരണത്തിനുള്ള അവസരമാണ്‌. അപേക്ഷിക്കുന്നവരെ പരീക്ഷിക്കുമെങ്കിലും ഉപേക്ഷിക്കാത്തവനായ നാഥനോട്‌ ഹൃദയമറിഞ്ഞ്‌ നാം പ്രാര്‍ഥിക്കുക. തിരുനബിയുടെ പ്രാര്‍ഥനകള്‍ നമുക്കു വഴികാണിക്കുന്നു:
``അല്ലാഹുവേ, നിന്റെ അനുഗ്രഹത്തെ ഞാന്‍ ആഗ്രഹിക്കുന്നു. നീയല്ലാതെ ആരാധ്യനില്ല. എന്റെ കാര്യങ്ങളെല്ലാം നീ ശരിപ്പെടുത്തണേ. കണ്ണു ചിമ്മി തുറക്കുന്ന നേരത്തേക്കു പോലും എന്റെ കാര്യങ്ങള്‍ നീ എന്നെ ഏല്‌പിക്കരുതേ.''
``നാഥാ, ഞാന്‍ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളെല്ലാം നിന്റെ സ്‌നേഹം ലഭിക്കുന്നതാക്കണേ. പൂര്‍ണഹൃദയത്തോടെ നിന്നെ ഇഷ്‌ടപ്പെടുന്നവരില്‍ എന്നെ ചേര്‍ക്കണേ.''
``അല്ലാഹുവേ നിന്നെ ധാരാളം ഓര്‍മിക്കാനും നിനക്കായ്‌ നന്ദി ചെയ്യാനും നിന്നെ ഭയപ്പെട്ട്‌ ജീവിക്കാനും എനിക്ക്‌ നീ അനുഗ്രഹമരുളേണമേ. അല്ലാഹുവേ, നിന്നെ സൂക്ഷിച്ച്‌ ജീവിക്കാനും നിന്നിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങാനുമുള്ള ഭാഗ്യം നല്‍കണേ. അല്ലാഹുവേ, എന്റെ പാപങ്ങള്‍ കഴുകി ശുദ്ധീകരിക്കുകയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യണേ. അല്ലാഹുവേ, എനിക്ക്‌ മനസ്സുറപ്പ്‌ നല്‌കുകയും നാവിനെ ശരിപ്പെടുത്തുകയും നിഷ്‌കളങ്കനാക്കുകയും പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്യേണമേ.''
``അല്ലുഹുവേ, നന്മകള്‍ ചെയ്യാനും തിന്മകളില്‍ നിന്നകലാനും സാധുക്കളെ സ്‌നേഹിക്കാനും ഭാഗ്യം നല്‌കണേ. പാപ മോചനവും കാരുണ്യവും നല്‌കണേ. പരീക്ഷണങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുത്തണേ. നാഥാ, നിന്റെ സ്‌നേഹത്തെയും നിന്നെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹത്തെയും ഞാന്‍ തേടുന്നു. നിന്റെ സ്‌നേഹം കൈവരാനുള്ള കര്‍മങ്ങളും ഞാന്‍ തേടുന്നു.''
``അല്ലാഹുവേ, പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും എന്നെ ശുദ്ധീകരിക്കണേ. അഴുക്കില്‍ നിന്ന്‌ വെള്ളയുടുപ്പ്‌ കഴുകിയെടുക്കും വിധം പാപങ്ങളില്‍ നിന്ന്‌ എനിക്ക്‌ ശുദ്ധി തരേണമേ.''
``അല്ലാഹുവേ, ഞങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ സൗഹൃദവും ഇണക്കവും ഉണ്ടാക്കണമേ. രക്ഷാമാര്‍ഗം നല്‌കുകയും ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ നയിക്കുകയും ചെയ്യണേ. തെളിഞ്ഞതും മറഞ്ഞതുമായ പാപങ്ങളില്‍ നിന്ന്‌ മോചനം നല്‌കണമേ. മക്കളിലും ഇണയിലും മനസ്സിലും കാതിലും കണ്ണിലും അനുഗ്രഹങ്ങള്‍ ചൊരിയണേ.''
``അല്ലാഹുവേ, കാപട്യത്തില്‍ നിന്ന്‌ തന്റെ മനസ്സിനെയും ഭൗതിക മോഹങ്ങളില്‍ നിന്ന്‌ കര്‍മങ്ങളെയും അസത്യത്തില്‍ നിന്ന്‌ നാവിനെയും കള്ളസഞ്ചാരങ്ങളില്‍ നിന്ന്‌ കണ്ണിനെയും നീ ശുദ്ധീകരിക്കേണമേ. കണ്ണിന്റെ കള്ളത്തരങ്ങളും മനസ്സില്‍ മറച്ചുവെച്ചതും അറിയുന്നവനാണല്ലോ നീ.''
``അല്ലാഹുവേ, നിന്റെ വിധികളില്‍ സംതൃപ്‌തനാകാനും നീ നല്‌കിയതില്‍ തൃപ്‌തനാകാനും എന്നെ സഹായിക്കണേ.''
``എന്റെ രഹസ്യവും പരസ്യവുമറിയുന്നവനേ, എന്റെ വീഴ്‌ചകള്‍ പരിഹരിക്കണേ. എന്റെ ആവശ്യങ്ങള്‍ അറിയുന്നവനേ ഈ പ്രാര്‍ഥനകള്‍ സ്വീകരിക്കണേ. ഞാന്‍ ചെയ്‌ത തിന്മകള്‍ കാരണം നിന്നില്‍ നിന്നുള്ള കാരുണ്യം തടയരുതേ. അല്ലാഹുവേ, നിന്റെ വാഗ്‌ദാനങ്ങള്‍ സത്യമാണ്‌. എന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കണേ.''
പ്രാര്‍ഥന പകരുന്ന കെട്ടുറുപ്പും മനശ്ശാന്തിയും നിരന്തരം അനുഭവിക്കേണ്ടവരാണു നാം. നടന്നുതീര്‍ത്ത വഴികളെ വീണ്ടും വീണ്ടും പുനപ്പരിശോധിച്ചും, പുതിയ പാതയിലേക്ക്‌ കരുതലോടെ കാലൂന്നിയും ആയുസ്സിനെ ധന്യമാക്കാം.
മനസ്സിലെ റമദാന്‍ മാഞ്ഞുപോകാതിരിക്കട്ടെ!

Sunday, 21 August 2011

പുണ്യങ്ങളുടെ പൂക്കാലം - ലൈലത്തുല്‍ ഖദ്റിന്റെ സവിശേഷതകള്‍


വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ സന്ദര്‍ഭമാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാവ്. 1000 മാസത്തേക്കാള്‍ ഉത്തമമായ ആ രാത്രി അനുഗ്രഹത്തിന്‍റെ യാമങ്ങള്‍ കൂടിയാണ്. സര്‍വമനുഷ്യര്‍ക്കും അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത രാത്രിയാണത്.

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ. [സൂറ : ഖദര്‍]

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നു. വൈകുന്നേരമാകുമ്പോള്‍ അത് അസ്തമിക്കുന്നു. അടുത്ത ദിവസം അത് വീണ്ടും ഉദിക്കുന്നു. അതിന്‍റെ ഉദയാസ്തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു. ഇന്ന് സൂര്യന്‍ ഉദിച്ചത് ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതും നാളത്തെ അസ്തമനവും നമ്മില്‍ അന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഓരോ ദിനങ്ങളിലെയും സൂര്യാസ്തമനങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. പക്ഷെ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത് തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീടു അസ്തമിക്കുകയും ചെയ്യുന്നു. 

ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കള്‍ക്കും ഉണ്ട്. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുകളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപദത്തിനും വിധേയമായി ചരിക്കുന്നു. ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാതികള്‍ക്കും എല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്. അവയുടെ ആയുഷ്കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്. നമ്മുടെ ശരീരത്തിന്‍റെ അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല. മനുഷ്യന്‍റെ കാഴ്ചക്കും കേള്‍വിക്കും പരിമിതികളുണ്ട്. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്. മനുഷ്യന്‍റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്. അതെ സ്ഥൂലഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. "സൃഷ്ടിക്കുകയും സംവിധാനിക്കുകയും വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക [സൂറ 87 :1-3] 

നിര്‍ണയത്തിന്റെ രാവ് 

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ രേഖയാണ് ലൌഹുല്‍ മഹ്ഫൂദ് എന്ന പേരില്‍ അറിയപ്പെടുന്നത്. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മ്മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്. ലൌഹുല്‍ മഹ്ഫൂദില്‍ നിന്നും ഓരോ വര്‍ഷവും അതാതു വര്‍ഷങ്ങളില്‍ സംഭവിക്കേണ്ടുന്ന കാര്യങ്ങള്‍ പ്രത്യേകം പകര്‍ത്തി എടുത്തു ഒന്നാം ആകാശത്തില്‍ സൂക്ഷിക്കുന്നു. ഈ പകര്‍ത്തി എടുക്കല്‍ നടത്തപ്പെടുന്നത് ലൈലത്തുല്‍ ഖദ്റിലാണ്. അതില്‍ നിന്നാണ് മലക്കുകള്‍ക്ക് അവരുടെ ഓരോ വര്‍ഷത്തെ ജോലികള്‍ വിഭവിച്ചു നല്‍കുന്നത്. "ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു." [സൂറ 44:4] 

പുണ്യങ്ങളുടെ രാത്രി 

ലൈലത്തുല്‍ ഖദ്റിലാണ് ലൌഹുല്‍ മഹ്ഫൂദില്‍ നിന്ന് ഓരോ വര്‍ഷത്തെയും കാര്യങ്ങള്‍ അടുത്ത ആകാശത്തേക്ക് നല്‍കപ്പെടുന്നത്. നിര്‍ണായകമായ ആ രാത്രികളിലൊന്നിലാണ് ലൌഹുല്‍ മഹ്ഫൂദില്‍ നിന്നും ഖുര്‍ആനെയും പുറത്തെടുത്തത്. ഒന്നാം ആകാശത്തില്‍ സുരക്ഷിതമായ ഒരിടത്ത് അന്നുമുതല്‍ അത് സൂക്ഷിക്കപ്പെട്ടു. അതില്‍ നിന്നാണ് സന്ദര്‍ഭാനുസരണം പിന്നീട് ജിബ്രീല്‍ (അ)ക്ക് നല്‍കപ്പെട്ടത്‌. അദ്ദേഹമാണ് ഖുര്‍ആന്‍ നബി (സ)ക്ക് എത്തിച്ചത്. 

ലൈലത്തുല്‍ ഖദറിന്റെ രാവില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കുമെന്ന് നബി (സ) വാഗ്ദാനം ചെയ്യുന്നു. അബൂഹുറൈറ (റ)യില്‍ നിന്നും നിവേദനം : "ലൈലത്തുല്‍ ഖദറിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും നമസ്കരിക്കുന്നവന്റെ കഴിഞ്ഞുപോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടും." [ബുഖാരി,മുസ്ലിം]

എന്നാണു ലൈലത്തുല്‍ ഖദര്‍?

ലൈലത്തുല്‍ ഖദ്ര്‍ റമദാനിലാണെന്ന് ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. 

"വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍." [സൂറ 2:185] 

"തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു."[സൂറ 44:3] 

"തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദറില്‍ അവതരിപ്പിച്ചിരിക്കുന്നു" [സൂറ 97:1] 

റമദാനില്‍ ഏതു ദിവസമാണെന്ന് ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത് റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഏതെങ്കിലുമൊന്നിലായിരിക്കാം എന്നു ധാരാളം പ്രബലമായ നബി വചനങ്ങളിലുണ്ട്. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി (സ) പ്രോത്സാഹി പ്പിച്ചതായി കാണാവുന്നതാണ്.

ഇബ്നു ഉമര്‍ (റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക് ലൈലത്തുല്‍ ഖദര്‍ അവസാനത്തെ ഏഴു ദിവസങ്ങളില്‍ ഒന്നിലാണെന്ന് സ്വപ്നദര്‍ശനമുണ്ടായെന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവരത് നബി (സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്നു നബി (സ) അവരോടു പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കുവാന്‍ അവരോടു ആഹ്വാനം നടത്തുകയും ചെയ്തു. 

മാസങ്ങളേക്കാള്‍ ഉത്തമമായ രാവിനെ നാഥന്‍ മറച്ചുവെച്ചിരിക്കുന്നു. നാം ആ പുണ്യം നേടിയെടുക്കാന്‍ സദാ ജാഗരൂകരാകാന്‍ വേണ്ടിയാണ് അത്.

ഇമാം റാസി (റ) പറയുന്നു : "പുണ്യ കര്‍മ്മങ്ങള്‍ സ്വീകരിച്ചുവോ എന്ന കാര്യം അല്ലാഹു മറച്ചുവെച്ചു. വിശ്വാസികള്‍ എല്ലാ പുണ്യങ്ങളും നിര്‍വഹിക്കുവാന്‍ ഉത്സുകരാകാന്‍ വേണ്ടിയത്രെ അത്. പാപങ്ങളിലുള്ള കോപം അവന്‍ മറച്ചു വെച്ചു. നാം എല്ലാ പാപങ്ങളും ഉപേക്ഷിക്കാന്‍ വേണ്ടിയാണത്. പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെട്ടുവോ എന്ന കാര്യം അവന്‍ മറച്ചു വെക്കുന്നു. ആളുകള്‍ അത് മൂലം വീണ്ടും വീണ്ടും പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്‍റെ മഹത്തായ നാമം (ഇസ്മുല്‍ അഅദം) വിളിച്ചു കൊണ്ട് പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുക തന്നെ ചെയ്യും. നാഥന്‍ അതേതാണെന്ന കാര്യം മറച്ചു വച്ചു. നാം എല്ലാ നാമങ്ങളെയും മഹത്വപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത്. മധ്യമനമസ്കാരം (സ്വലാതുല്‍ വുസ്ത്വാ) അവന്‍ രഹസ്യമാക്കി. നാം എല്ലാ നമസ്കാരത്തിലും ശ്രദ്ധിക്കാന്‍ വേണ്ടി. അപ്രകാരം തന്നെ ലൈലത്തുല്‍ ഖദ്റിനെയും അവന്‍ മറച്ചു വെച്ചു. ആ പുണ്യം നേടിയെടുക്കാന്‍ നാം സദാ ജാഗ്രത പുലര്‍ത്താന്‍വേണ്ടി." [റാസി 32 :28]

റമദാന്‍ നമ്മോടു വിട വാങ്ങുകയായി. വീണ്ടും ഒരുപക്ഷെ നമ്മള്‍ക്കതിനെ കണ്ടുമുട്ടാന്‍ സാധ്യമാവണമെന്നില്ല. നമ്മുടെ ജീവിതത്തിലെ അവസാനത്തെ റമദാന്‍ ഇതായിരിക്കാം. അവസാനത്തെ പത്തും അവസാനത്തെ ലൈലത്തുല്‍ ഖദ്റുമാവാം. 1000 മാസത്തേക്കാള്‍ ഉത്തമമായ രാവ്! ഒരു മനുഷ്യന്‍ തന്‍റെ ആയുഷ്കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേകുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്ടമാകാതിരിക്കാന്‍ ബദ്ധശ്രദ്ധരാവുക.

by എം ഐ മുഹമ്മദലി സുല്ലമി

Thursday, 18 August 2011

സക്കാത്ത്

 മനുഷ്യന് ദൈവം നല്‍കിയ അതിപ്രധാന അനുഗ്രഹമാണ് സമ്പത്ത്. നന്മ എന്നര്‍ഥം വരുന്ന 'ഖൈര്‍' എന്ന പദം ഖുര്‍ആന്‍ പ്രയോഗിക്കുകയും സമ്പത്തിനെ സ്‌നേഹിക്കുക എന്നത് മനുഷ്യസഹജമാണെന്ന് പറയുകയും ചെയ്യുന്നു (വി.ഖു. 100:8). നിലനില്‍പിനുള്ള മാര്‍ഗം എന്ന വിശേഷണവും കാണാം. നിങ്ങളുടെ നിലനില്‍പിനാധാരമായി അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ള ധനത്തെ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് വിട്ടുകൊടുക്കരുത്. (4:5)

സമ്പത്താകുന്ന ദൈവികാനുഗ്രഹം മനുഷ്യര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റക്കുറവുണ്ടാവും. ആര്‍ജിക്കാനുള്ള കഴിവും വ്യത്യസ്തമാണ്. എന്നാല്‍, തനിക്കു ലഭിച്ച അനുഗ്രഹം സമസൃഷ്ടികള്‍ക്ക് വേണ്ടി പങ്കുവെക്കേണ്ടത് വിശ്വാസത്തിന്റെയും ധര്‍മബോധത്തിന്റെയും ഭാഗമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (34:39). ധനത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണെന്നും മനുഷ്യര്‍ അത് മാറിമാറി കൈകാര്യം ചെയ്യുന്ന ട്രസ്റ്റിമാരാണെന്നുമാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. 'അവന്‍ നിങ്ങളെ ഏതൊരു സ്വത്തിന്റെ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയോ അതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക' (57:7). 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ സ്വത്തില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കുക' (24:33). ധനികന് തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ അഹങ്കരിക്കാനോ പിടിച്ചുവെക്കാനോ പാടില്ല. സമ്പത്തിന്റെ വികേന്ദ്രീകരണത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞ ന്യായം ശ്രദ്ധേയമാണ്: 'സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ ചുറ്റിത്തിരിയുന്ന അവസ്ഥയില്ലാതിരിക്കാന്‍ വേണ്ടി' (59:7).

ധനികന്റെ സമ്പത്ത് നിശ്ചിത പരിധിയിലെത്തിയാല്‍ നിര്‍ണിതമായ ഒരു വിഹിതം, തന്റെ ഔദാര്യമെന്ന നിലയിലല്ല, പാവങ്ങളുടെ അവകാശമായി നല്‍കണം. ഇതിനാണ് സകാത് എന്ന് പറയുന്നത്. 'തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചുവരുന്നവനും ഉപജീവനം തടയപ്പെട്ടവനും നിര്‍ണിത അവകാശം നല്‍കുന്നവന്‍' (70:24:25). ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. ഒരാള്‍ മുസ്‌ലിമായി എന്ന് അംഗീകരിക്കപ്പെടുന്നത് നമസ്‌കാരവും സകാത്തും നിര്‍വഹിക്കുന്നതോടെയാണ് (9:11). സകാത് എന്ന പദത്തിന് വിശുദ്ധി, വര്‍ധന, വളര്‍ച്ച എന്നൊക്കെയാണ് ഭാഷാര്‍ഥം. മുഹമ്മദ് നബി പുതുതായി കൊണ്ടുവന്ന ഒരനുഷ്ഠാന കര്‍മമല്ല സകാത്. അദ്ദേഹത്തിന് മുമ്പുള്ള പ്രവാചകന്മാരും സകാത്തിന് അനുശാസിക്കപ്പെട്ടതായി ഖുര്‍ആന്‍ വിവരിക്കുന്നു. (2:83, 5:12, 21:73)

ഒരു മുസ്‌ലിം ചെയ്യേണ്ട അനുഷ്ഠാന കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്. നമസ്‌കാരം നിര്‍വഹിക്കാത്തവന് മുസ്‌ലിം സമുദായത്തില്‍ അംഗീകാരമില്ല; അതുപോലെത്തന്നെയാണ് സകാത് നിഷേധിയും. സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ് സകാത് നല്‍കുക എന്നതും. (41:6,7). അബൂബക്കര്‍ ഖലീഫയായി ഉത്തരവാദിത്തമേറ്റെടുത്തപ്പോള്‍, സകാത് നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് സത്യം, നമസ്‌കാരത്തിന്റെയും സകാതിന്റെയുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവനോട് ഞാന്‍ സമരം ചെയ്യും; പടച്ചവനാണ, പ്രവാചകന് അവര്‍ നല്‍കാറുണ്ടായിരുന്ന ഒരു ഒട്ടകക്കുട്ടിയെയെങ്കിലും അവര്‍ എനിക്ക് നിഷേധിച്ചാല്‍ ഞാനവരോട് യുദ്ധം ചെയ്യും.' (ബുഖാരി, മുസ്‌ലിം)

സകാത് നല്‍കാത്തത് ഐഹിക ജീവിതത്തില്‍ തന്നെ ദൈവികശിക്ഷ വിളിച്ചുവരുത്തും. സകാത് നല്‍കാത്ത ഏത് സമൂഹത്തെയും അല്ലാഹു ക്ഷാമവര്‍ഷങ്ങള്‍കൊണ്ട് പരീക്ഷിക്കാതിരിക്കില്ല (ത്വബ്‌റാനി). സകാത് നല്‍കാത്തവന്റെ ബാക്കി ധനംപോലും ദുഷിക്കുമെന്നും കാണാം. സകാത് ഏതൊരു ധനവുമായി കലരുന്നുവോ അത് മറ്റേതിനെ കേടുവരുത്താതിരിക്കില്ല (ബൈഹഖി). കൂടാതെ മരണാനന്തര ജീവിതത്തില്‍ കഠിനമായ ശിക്ഷക്ക് വിധേയമാകുമെന്നാണ് ഖുര്‍ആന്‍ താക്കീത് നല്‍കുന്നത് (9:34,35). സകാത് കേവലം നികുതിയോ സാമ്പത്തിക ഇടപാടോ അല്ല, മറിച്ച് അല്ലാഹുവിനുള്ള ആരാധനയാണ്. ആരാധനയില്‍ വീഴ്ച വരുത്തിയാല്‍ ശിക്ഷ ഉറപ്പായിരിക്കുമല്ലോ.

സകാത് വ്യക്തിഗതമായ ബാധ്യതയാണെങ്കിലും അതിന്റെ നിര്‍വഹണം സാമൂഹികമായിട്ടായിരിക്കണം. നബിയുടെ കാലത്ത് സകാത് ശേഖരിക്കാന്‍ ആളുകളെ (ആമില്‍) നിയോഗിക്കുകയും ചിലര്‍ നബിയെ നേരിട്ട് ഏല്‍പിക്കുകയും സകാത് നല്‍കുന്നവരുടെ ഗുണത്തിനായി നബി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അല്ലാഹുവിനുള്ള ഇബാദത് എന്ന നിലയില്‍ സൂക്ഷ്മത പുലര്‍ത്തി മാത്രമായിരിക്കണം സകാതിനെ സമീപിക്കേണ്ടതും കുറ്റമറ്റ നിലയില്‍ ചെയ്യേണ്ടതും. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീന്‍.

by സലാഹുദ്ദീന്‍ മദനി @ മാധ്യമം ദിനപത്രം